Thursday, September 30, 2021

ഭയപ്പാടുകൾ

 *ഭയപ്പാടുകൾ*


നിർത്തിയ ഇടങ്ങൾ മുഴുവൻ ഭയചകിതമായിരുന്നു. മരണവീട്, അപകടം നടന്ന റോഡ്, കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഘം താമസിച്ച സ്ഥലം. കുറച്ചധികം ആളുകളുള്ള ഒരു സ്ഥലത്തെത്താൻ വേഗത വർദ്ധിപ്പിച്ചു. മനസ്സിലാക്കിയത് ഇങ്ങനെയാണ്; ഒറ്റയ്ക്കാണെന്ന് മനസ്സ് ഗ്രഹിക്കുന്ന ഇടത്താണ് ഭയം (Fear of loneliness). ഓരോ social interaction ലും energy സ്വീകരിച്ച് മുന്നോട്ടു പോകുന്ന ഒരു extrovert നെ പോലെ ബന്ധങ്ങളിൽ ആയിരിക്കുവാൻ മനുഷ്യൻ ആഗ്രഹിക്കുന്നത് അവന്റെ existential need ആണ്. അങ്ങനെയെങ്കിൽ ഏക മകൻ നഷ്ടപ്പെട്ട വിധവയായ അമ്മയാണ് ആണ് ലോകത്തിലെ ഏറ്റവും വലിയ സങ്കടക്കടൽ. തനിച്ചായി പോകുന്ന മുറിവുകൾ എങ്ങനെയാണ് ഉണക്കാനാവുക. Interdependancy എന്നൊക്കെ തത്ത്വശാസ്ത്രത്തിൽ പഠിച്ചത് ഓർമ്മ വരുന്നു. എനിക്ക് നിന്നിൽ നിന്നും നിനക്ക് എന്നിൽ നിന്നും എന്തൊക്കെയോ സ്വീകരിച്ചു മുന്നേറാനുണ്ട്. സ്വന്തമായി കൃഷി ചെയ്യാത്ത ഞാൻ ആരോ കൃഷി ചെയ്തു ഉല്പാദിപ്പിച്ച ഉൽപ്പന്നം ഭക്ഷിച്ചു ജീവിക്കുന്നു; interdependancy യെ ഇത്രയും ലഘൂകരിക്കണം എന്നാണ് എന്റെ അഭിമതം. പരസ്പരം ഒരു സ്നേഹ വലയത്തിൽ ആകാതെ നമുക്ക് ജീവിക്കാൻ സാധിക്കാതെ വരട്ടെ. പെട്ടെന്നൊന്നും മരിച്ചു പോവില്ല എന്നുള്ള മിഥ്യാബോധം നമ്മെ വല്ലാതെ 'ഒറ്റയാൻ' മാരാകുന്നുണ്ട്. സ്നേഹം, മനുഷ്യപറ്റ് തുടങ്ങിയ വാക്കുകളൊക്കെ ഉറപ്പിച്ച് പറയാൻ കഴിയുന്ന ഒരു ജനത ഉണ്ടാകണം. സ്നേഹത്തിന് നിരക്കാത്തത് ഉണ്ടാകരുത് എന്ന  ജീവിതമാനദണ്ഡം ഉണ്ടാകണം. 'ഒറ്റയ്ക്കായി' പോകുന്ന ഭയപാടുകളിൽ നിന്നും 'ഒരുമിച്ച്' ആകുന്ന സുസ്ഥിതിയിലേക്ക് നമുക്ക് നടന്നു നീങ്ങാം. ആശ്രമത്തിന്റെ ബഹുനില കെട്ടിടത്തിൽ ഒറ്റയ്ക്കായി പോയപ്പോൾ ഞാൻ തീരെ അസ്വസ്ഥനായി പോയി എന്ന് ഞാൻ സമ്മതിക്കണമല്ലോ. ഒരു പാതി ദിവസത്തിന്റെ ഒറ്റപ്പെടലിൽ ഞാൻ ഇത്രയും അസ്വസ്ഥപ്പെട്ടെങ്കിൽ ജീവിതവഴിയിൽ ഒറ്റപ്പെട്ടു പോയവരുടെ ഭയപ്പാടുകൾ എന്തായിരിക്കും..?


ഷിബിനച്ചൻ

No comments:

Post a Comment

ദൈവത്തിന്റെ മനുഷ്യൻ

 *ദൈവത്തിന്റെ മനുഷ്യൻ*  ക്ഷമിക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞ് ദൈവം പിന്മാറി. സ്വന്തം പാവ കൈയിൽ കൊടുത്തിട്ടും ഇതെന്റെ പാവയല്ല എന്ന് ശഠിക്കുന്ന...